ഇന്നും മഴ പെയ്തു .. ഇന്നും ഞാൻ മഴ നോക്കി നിന്നു ,, എന്നും ഞാൻ മഴയെ നോക്കിയിരുന്നത് ഒരു യുവ കാമുകന്റെ കണ്ണിലൂടെ ആയിരുന്നു . അപ്പോൾ മഴ പ്രണയവും, വിരഹവും , ആർദ്രതയുംഒക്കെ ആണ് മനസ്സിൽ നിറച്ചിരുന്നത് .. മഴ നോക്കിനില്‍ക്കെ ഞാൻ ചെറുതായി.. ചെറുതായി ചെറുതായി ഒരു കുട്ടി ആയി മാറി .. ഞാൻ മഴത്തുള്ളികളെ ഓർത്തു.. മഴത്തുള്ളിക്ക് ജീവൻ ഉണ്ടെങ്ങിലോ ? അമ്മയായ കാർമേഘത്തെ പിരിയുമ്പോൾ അവനു വേദന ഉണ്ടാവില്ലേ ? ഇതുവരെ കണ്ടിട്ടില്ലാത്ത ഭൂമിയിലേക്ക് വീഴുമ്പോൾ പേടിയുണ്ടാവില്ലേ.. നിലത്തു പൊട്ടി തകരുമ്പോൾ വേദനയുണ്ടാവില്ലേ ? ഉണ്ടാവും .. അല്ലെങ്ങിൽ വൈരമുത്തുവിന്റെ വരികൾ പോലെ "മേഘത്തെ പറ്റിച്ചു മണ്ണിൽ ചേരുന്ന വിരുതൻ ആണോ മഴ " ? എനിക്ക് മഴയെ കുട്ടിയായി കാണാൻ ആണ് ഇഷ്ടം .. ആദ്യമായി സ്കൂളിൽ പോകുന്ന കുട്ടിയെപോലെ , കുട്ടിയായിരുന്ന എന്നെപോലെ അവനും ഉണ്ടാവും പരിഭ്രമവും പരിഭവവും .. മേഘത്തിന്റെ മടിയിൽ തല ചായ്ച്ചു കിടന്നുറങ്ങുന്ന മഴതുള്ളി . അവനു ചുറ്റും അവന്റെ അമ്മ തന്നെയാണ് .. അമ്മയുടെ രക്ഷ കവചം .. അമ്മയുടെ തണുത്ത തലോടലിൽ മയങ്ങി ...
പുലപ്പേടി ഉള്ള കര്‍ക്കിടകത്തിലെ ഒരു രാത്രി ഇല്ലത്തമ്മ പുറത്തിറങ്ങി നില്‍ക്കുകയാണ്. നല്ല കുടുംബത്തില്‍ പിറന്ന ഒരു പെണ്ണും അന്ന് പുറത്തിറങ്ങില്ല. ഇരുളില്‍ അവളെ തൊടാനും കല്ലെടുത്തെറിയാനും പതിയിരിക്കുന്ന പുലയന്മ്മാരെ പേടിച്ച്. അങ്ങനെ തൊട്ടാല്‍, ആ കല്ല് ദേഹത്ത് കൊണ്ടാല്‍....തീര്‍ന്നു . ഒന്നുകില്‍ തറവാട്ടുകാരുടെ കൊലക്കത്തിക്ക് ഇരയാവാം, അല്ലെങ്കില്‍ ആ പുലയക്കൊടിയില്‍ പോയി അവന്റെ കൂടെ പൊറുക്കാം. പണ്ടൊരിക്കല്‍ ഇങ്ങനെ ഒരു രാത്രി ആശുദ്ധയാക്കപ്പെട്ട സാവിത്രി, ഒരു പുലയന്റെ ഭാര്യയായി കഴിയാനുള്ള മടികൊണ്ട് കുളത്തില്‍ ചാടി പ്രാണാഹുതി ചെയ്തത് അവള് ഓര്‍ത്തു. അവളുടെ നേര്‍ക്കും ഒരിക്കല്‍ അങ്ങനെ ഒരു താണജാതിക്കാരന്റെ കരങ്ങള്‍ നീണ്ടിരുന്നു. അന്നൊരു കര്‍ക്കിടക രാത്രി, എന്തോ അവള്‍ക്കു പുറത്തിറങ്ങി നടക്കാന്‍ തോന്നി. തീരെ പ്രതീക്ഷിക്കാതെ ഇരുളിന്റെ മറവില്‍ നിന്ന് അവന് അവളെ തൊടാന്‍ ഓടിവന്നു. അവന്റെ ദൃഡപേശികള്‍ ഇപ്പോഴും അവള്‍ക്കു ഓര്‍മയുണ്ട് . അവള് കണ്ട ആണ് ശരീരങ്ങള്‍ അങ്ങനെ ആയിരുന്നില്ല. ഒരു നിമിഷം അവള് അവനെ ആസ്വദിച്ചു. പക്ഷെ അടുത്ത നിമിഷം അവള് സ്വബോധം വീണ്ടെടുത്തു. അവള് അവനെ രൂക്ഷമായി നോ...
ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. അതിന്റെ കാര്യം ഇനി ഞാൻ വിവരിക്കുന്നില്ല. എനിക്ക് വീണ്ടും സ്വയം വെറുപ്പ് തോന്നും. സിനിമയിൽ കാണുന്നതുപോലെ "വിഷം" എന്നെഴുതിയ കുപ്പി കടയിൽ വാങ്ങാൻ കിട്ടില്ല. അതുകൊണ്ട് മുണ്ടിൽ കുരുക്കിട്ട് തൂങ്ങി ചാവാൻ തീരുമാനിച്ചു. വീട്ടിൽ മുറിയിൽ വന്ന് ഇരിക്കുന്നു. എല്ലാം യാന്ത്രികമാണ്. ചിന്തകൾ മനസിനെ ഉഴുതു മറിക്കുന്നുണ്ട്. എല്ലാവരും ഉറങ്ങി കഴിഞ്ഞാൽ എല്ലാം അവസാനിപ്പിക്കാം. മുറിയിൽ മൊബൈലിലും പിടിച്ച് ഇരുന്നു. എന്നും അങ്ങനെ ആണ് ഇരികാറുള്ളത്. അച്ഛനും അമ്മയും ഹാളിൽ TV കണ്ട് ഇരിക്കുന്നുണ്ടാവും. അവരെങ്ങാൻ മുറിയിൽ കയറി വന്നാൽ പോകുന്നതു വരെ എന്തോ ഒരു അസ്വസ്ഥതയാണ്. എന്തോ ഇന്ന് അമ്മ മുറിയിൽ കയറി വന്നു. ആരുടെയോ കോൾ വന്നതാണ്. കയ്യിൽ മൊബൈലും പിടിച്ച് എന്റെ കട്ടിലിൽ വന്നിരുന്നു. അൽപ്പം വിഷമം ഉണ്ട് മുഖത്ത്. ഞാൻ ശ്രദ്ധിച്ചില്ല. എനിക്ക് തന്നെ വിഷമിക്കാൻ കുറെ ഉണ്ട്. "സത്യമാമൻ ആണ് വിളിച്ചത്. സന്ധ്യയുടെ(മാമന്റെ മകൾ) കുട്ടി അബോർഷനായി പോയി." ഞാൻ ഒന്ന് ഞെട്ടി. അവളുടെ വയറു കാണൽ ഒക്കെ കഴിഞ്ഞതാണ്. പ്രസവ ദിവസം അടുത്തസമയം ആണ്. അമ്മയുടെ കണ്ണ് നിറഞ്ഞു "ഇ...
Comments
Post a Comment