Posts

Showing posts from October, 2017

ജന്മം

Image
ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. അതിന്റെ കാര്യം ഇനി ഞാൻ വിവരിക്കുന്നില്ല. എനിക്ക് വീണ്ടും സ്വയം വെറുപ്പ് തോന്നും. സിനിമയിൽ കാണുന്നതുപോലെ "വിഷം" എന്നെഴുതിയ കുപ്പി കടയിൽ വാങ്ങാൻ കിട്ടില്ല. അതുകൊണ്ട് മുണ്ടിൽ കുരുക്കിട്ട് തൂങ്ങി ചാവാൻ തീരുമാനിച്ചു. വീട്ടിൽ മുറിയിൽ വന്ന് ഇരിക്കുന്നു. എല്ലാം യാന്ത്രികമാണ്. ചിന്തകൾ മനസിനെ ഉഴുതു മറിക്കുന്നുണ്ട്. എല്ലാവരും ഉറങ്ങി കഴിഞ്ഞാൽ എല്ലാം അവസാനിപ്പിക്കാം. മുറിയിൽ മൊബൈലിലും പിടിച്ച് ഇരുന്നു. എന്നും അങ്ങനെ ആണ് ഇരികാറുള്ളത്. അച്ഛനും അമ്മയും ഹാളിൽ TV കണ്ട് ഇരിക്കുന്നുണ്ടാവും. അവരെങ്ങാൻ മുറിയിൽ കയറി വന്നാൽ പോകുന്നതു വരെ എന്തോ ഒരു അസ്വസ്ഥതയാണ്. എന്തോ ഇന്ന് അമ്മ മുറിയിൽ കയറി വന്നു. ആരുടെയോ കോൾ വന്നതാണ്. കയ്യിൽ മൊബൈലും പിടിച്ച് എന്റെ കട്ടിലിൽ വന്നിരുന്നു. അൽപ്പം വിഷമം ഉണ്ട് മുഖത്ത്. ഞാൻ ശ്രദ്ധിച്ചില്ല. എനിക്ക് തന്നെ വിഷമിക്കാൻ കുറെ ഉണ്ട്. "സത്യമാമൻ ആണ് വിളിച്ചത്. സന്ധ്യയുടെ(മാമന്റെ മകൾ) കുട്ടി അബോർഷനായി പോയി." ഞാൻ ഒന്ന് ഞെട്ടി. അവളുടെ വയറു കാണൽ ഒക്കെ കഴിഞ്ഞതാണ്. പ്രസവ ദിവസം അടുത്തസമയം ആണ്. അമ്മയുടെ കണ്ണ് നിറഞ്ഞു "ഇ

ആ ദിവസങ്ങളിൽ

Image
ആ ദിവസങ്ങളിൽ രണ്ടാമത്തെ ദിവസം. ഭർത്താവും അമ്മയും TV കാണുന്നു. ഞാൻ അവിടെ ഇരുന്ന് ഇതൊക്കെ ആലോചിച്ചു കൂട്ടുന്നു. ഞാൻ ഭർത്താവിനെ നോക്കി. എന്നെ നോക്കുന്നില്ല. എനിക്കാണെങ്കിൽ വയറും കാലും വേദനിച്ചിട്ടു വയ്യ. ഒന്ന് മസ്സാജ് ചെയ്തു തന്നാൽ നല്ല ആശ്വാസം കിട്ടും. ഞാൻ വീണ്ടും നോക്കി അപ്പോൾ എന്നെയും നോക്കി. ഞങ്ങൾ പിന്നെ ആംഗ്യ ഭാഷയിൽ സംസാരിച്ചു. ഞാൻ : എന്റെ കാൽ ഒന്ന് മസ്സാജ് ചെയ്ത് താ.. എന്നെ കൊണ്ട് പറ്റാവുന്നതിൽ ഏറ്റവും ഓമനത്തം തോന്നിക്കുന്ന ഭാവത്തോടെ ആണ് ഞാൻ അത് ചോദിച്ചത്. ഭർത്താവ് മറുപടി ഒരു നോട്ടത്തിലൂടെ പറഞ്ഞു "അമ്മ കാണും " അമ്മ എന്നാൽ അങ്ങേരുടെ അമ്മ. സ്വന്തം മകൻ ഭാര്യയെ പരിചരിക്കുന്നത് അമ്മ കണ്ടാൽ എന്താ ? കുറച്ചു കഴിഞ്ഞു അമ്മ എണീറ്റ് പോയി. കിടക്കാൻ ആണോ? മുറിയിൽ കയറി വാതിൽ അടക്കുന്നത് വരെ ഞാൻ നോക്കി നിന്നു. ഭാഗ്യം ഇനി വരില്ല. ഞാൻ ഭർത്താവിനെ സ്നേഹത്തോടെ വിളിച്ചു. അപ്പോൾ TV യിൽ പരസ്യം. ആ ദിവസങ്ങളിൽ പെൺകുട്ടികൾ ഫുട്ബോൾ കളിക്കുന്നു ഡാൻസ് കളിക്കുന്നു മല കയറുന്നു.. ഇത് കണ്ട ഭർത്താവ് എന്നെ ഒന്ന് നോക്കി. "ഇത് കണ്ടോ" എന്ന അർത്ഥത്തിൽ. എനിക്ക് ദേഷ്യം വന്നു. "ഓര

അച്ഛന്‍ കഥ

മോള്‍ക്ക് രാത്രി കഥ കേട്ട് ഉറങ്ങണം. മുത്തശ്ശി കഥ കേള്‍ക്കാന്‍ ആഗ്രഹം ഒക്കെ ഉണ്ടെങ്ങിലും എന്‍റെഅമ്മ - അവളുടെ മുത്തശ്ശി, സീരിയല്‍ കഥകളില്‍ വ്യത്യാസം കണ്ടത്താന്‍ മിനക്കെടാതെ എല്ലാം കണ്ടിരിക്കുന്ന കൂട്ടത്തില്‍ ആയതിനാല്‍ അവിടെ നിന്ന് കഥകള്‍ ഒന്നും പ്രതീക്ഷിക്കണ്ട. അച്ഛന്‍ നന്നായി കഥ പറയും. എന്നാല്‍ മുത്തശ്ശന്‍ കഥകള്‍ എല്ലാം അവള്‍ കേട്ട് മടുത്തിരിക്കുന്നു. ഇന്ന് ഞാനാണ് ഇര. അച്ഛന്‍ പറഞ്ഞു, പുരാണത്തിലെ വല്ല കഥയും പറഞ്ഞു കൊടുക്ക്‌. അവളെങ്കിലും അത് അറിഞ്ഞിരിക്കട്ടെ എന്ന്. രാമായണവും മഹാഭാരതവും തമ്മില്‍ തെറ്റിപോകുന്ന എന്റെ ഭാര്യയെ പോലെ ആകണ്ട എന്നാണ് അച്ഛന്‍ ഉദേശിച്ചത്. അങ്ങനെ കഥ കേള്‍ക്കാന്‍ അവള്‍ എന്‍റെ മുന്നില്‍ വന്നിരുന്നു. ആ വിടര്‍ന്ന കണ്ണുകളില്‍ തിളക്കം കാണാം. ആകാംഷയുടെ തിളക്കം, പുതിയതായി എന്തോ കേള്‍ക്കാന്‍ പോകുന്നതിന്‍റെ ജിജ്ഞാസ. ജീവിതയാത്രയില്‍ എനിക്കെപ്പോഴോ കൈമോശം വന്നുപോയി അത്. മഹാഭാരതം പറയാം എന്ന് ആലോചിച്ചു. കസിന്‍സ് തമ്മിലുള്ള പിണക്കവും യുദ്ധവും... വേണ്ട. അനിയത്തിയുടെ പിള്ളേരുമായി മോള് നല്ലരീതിയില്‍ ആണ് ഇപ്പോള്‍. അത് പൊളിക്കണ്ട. പിന്നെ മനസ്സില്‍ വന്നത് ദ്രൗപതിയാണ്. അഞ്ചുപേരെ ഒ

താരതമ്യം

കാര്‍പോര്‍ച്ചില്‍ കാര്‍ നിര്‍ത്തി മഴയത്ത് കുടയെടുക്കാന്‍ നില്‍ക്കാതെ വിനീത് പോയി ഗേറ്റ് അടച്ചു. അമ്മയും അനിയത്തിയും ചില ബന്ധുക്കളും ചാരുപടിയില്‍ ഇരിപ്പുണ്ട്. കാറില്‍ നിന്ന് ഇറങ്ങി അവിടെ എത്തിയ അച്ഛനോട് അവര്‍ ചോദിക്കുന്നുണ്ട് 'എന്തായി പോയിട്ട്' എന്ന് ? "അവര് ഒപ്പിട്ടു തന്നു" എന്ന് അച്ഛന്‍ പറഞ്ഞു.. വിനീത് അപ്പോള്‍ ഉമ്മറത്തേക്ക് വന്നു കയറി, കാലില്‍ ചെളിയുണ്ട്. അവന്‍ അത് ചവിട്ടിയില്‍ തുടയ്ക്കുമ്പോള്‍ അമ്മ ഒരു നെടുവീര്‍പ്പോടെ പറഞ്ഞു "അങ്ങനെ അത് കഴിഞ്ഞു അല്ലെ?.. ഹാ.. ഇതാവും ഈശ്വര നിശ്ചയം" വിനീത് മറുപടിയൊന്നും പറയാതെ ഉള്ളിലേക്ക് കയറിപ്പോയി. ചവിട്ടു പടിയിലെ വെളുത്ത ടൈല്‍സില്‍ അവന്‍റെ ചളിപുരണ്ട കാല്‍പാദം പാദമുദ്ര പതിപ്പിച്ചിരുന്നു.. ചാറ്റല്‍ മഴ കൊണ്ട് അത് അവിടെ പരക്കുന്നു.. വിനീത് മുറിയില്‍ എത്തി.. എന്തോ ഒരു മഴ പെയ്തു തോര്‍ന്നത് പോലെ ഉള്ള അവസ്ഥ. നിര്‍വികാരമായ അവസ്ഥ. ദേഷ്യമോ, സങ്കടമോ, ആശ്വാസമോ എന്താണ് തനിക്ക് സത്യത്തില്‍ തോന്നേണ്ടത് എന്ന് തന്നെ അവനു നിശ്ചയം ഇല്ലായിരുന്നു. പുറത്തു സംസാരം കേള്‍ക്കാം. അമ്മാവന്‍ ഒക്കെ വന്നിട്ടുണ്ട്. കല്യാണത്തിന് വന്നു ഇങ്ങനെ അഭിപ്രായം