Posts

Showing posts from March, 2019

സഹയാത്രിക

ചെന്നൈയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള ബസ് യാത്രയിലാണ് ഞാൻ അവളെ കാണുന്നത്. എസ് ഈ റ്റി സി യുടെ സെമി സ്ലീപ്പർ ബസ് രാത്രി ബസ്. ഞാനും സുഹൃത്ത് ഷമീർ ഇക്കയും ഉണ്ട്. ഏതോ ഒരു സ്റ്റാൻഡിൽ ബസ് നിർത്തിയപ്പോൾ ഞാൻ ഒരു ഉറക്കം കഴിഞ്ഞ് എഴുന്നേറ്റു. അവിടെ നിന്നാണ് അവൾ ബസ്സിൽ കയറിയത്. തട്ടമിട്ട ഒരു തമിഴ് യുവതി. അവൾ ആദ്യം എന്റെ മുന്നിലെ വിൻഡോ സീറ്റിൽ ഇരുന്നു. പിന്നെ പിന്നിലേക്ക് നോക്കി “അവിടെ സീറ്റ് ഒഴിവുണ്ടല്ലോ. അവിടെ പോയി ഇരുന്നാലോ” എന്ന് സ്വയം പറയുന്നത് കേട്ടു. ഒട്ടും വൈകിയില്ല , പുള്ളിക്കാരി  ബാഗും എടുത്ത് എഴുന്നേറ്റു. പെട്ടന്ന് ബസ് സഡൻ ബ്രേക്ക് ഇട്ടു. ബാലൻസ് തെറ്റി പുള്ളിക്കാരി സീറ്റിന്റെ ചാരുന്ന ഭാഗത്തേക്ക് കമിഴ്ന്നു വീണു. തല സീറ്റിനു മുകളിലൂടെ കാണാം. വീണ് കഴിഞ്ഞു അവൾ നേരെ നോക്കിയത് ഞങ്ങളുടെ മുഖത്തേക്ക്. ഇതെല്ലാം കണ്ട് ഞങ്ങൾക്ക് ചിരി വന്നു. “എന്റെ അവസ്ഥ കാണുമ്പോൾ നിങ്ങൾക്ക് ചിരിയാണോ വരുന്നത്? ചിരിക്കല്ലേ ചേട്ടാ” എന്ന് അവൾ. ഇത് കേട്ടപ്പോൾ ഞാൻ വീണ്ടും ചിരിച്ചു. അവൾ പിന്നെ മെല്ലെ എഴുനേറ്റ് പിന്നിലെ സീറ്റിലേക്ക് നടന്നു. അപ്പോഴാണ് ഞാൻ കാണുന്നത് അവൾക്ക് വലത് കൈ ഇല്ല. ചുരിദാറിന്റ

മച്ചി

അമ്മക്ക് ദീനമാണ്. വർഷത്തിൽ ഒരിക്കൽ മാത്രം. അതും മകൻ ഗൾഫിൽ നിന്നും ലീവിന് വരുമ്പോൾ. പോയിക്കഴിഞ്ഞാൽ അത് മാറും. സന്ധ്യക്ക് വിളക്ക് പോലും കത്തിക്കാത്ത അമ്മക്ക് പിന്നെ ഭയങ്കര ഭക്തിയാണ്. മകനെയും കൊണ്ട് വൃതം എടുപ്പിച്ച് പല അമ്പലത്തിലും പോകും. മകൻ തിരിച്ചു പോയിക്കഴിഞ്ഞാൽ പിന്നെ ശാന്തം. അസുഖം ഉള്ളപ്പോൾ കൂടെ കിടക്കാൻ മരുമകൾ വേണം. രാത്രി ആയാൽ അമ്മക്ക് പരവേശം ആണ്. പിന്നെ വൃതം നല്ല ചിട്ടയോടെ എടുപ്പിക്കും. അങ്ങനെ രണ്ടു വർഷം കഴിഞ്ഞു. മകൻ രണ്ടു തവണ നാട്ടിൽ വന്നു പോയി. പക്ഷെ മരുമകൾക്ക് വിശേഷം ആയില്ല. അയൽക്കാർ ഒക്കെ ചോദിച്ചു തുടങ്ങി.  അമ്മ പറഞ്ഞു “അവൾ മച്ചി ആണെന്നാ തോന്നുന്നത്" മരുമകളുടെ ഉള്ളു മുറിഞ്ഞു. കണ്ണ് നിറഞ്ഞു. അവൾ ആ വീടിന്റെ ഇരുണ്ട മൂലകളിലേക്ക് ഒതുങ്ങി. രണ്ടു വർഷം കഴിഞ്ഞു മകൻ വന്നു പോയ ശേഷം അമ്മ അയൽക്കാരിയോട് മച്ചിയായിപോയ മരുമകളെ കുറിച്ച് സങ്കടം പറഞ്ഞു. “എന്നാലും എന്റെ മോന് ഇവളെ ആണല്ലോ കിട്ടിയത്. ഒരു കുഞ്ഞിക്കാല് കാണാൻ എനിക്ക് യോഗമില്ലാതായി പോയല്ലോ” ഇതും പറഞ്ഞു കണ്ണ് നനച്ച് കണ്ണ് തുടച്ച് അവർ അകത്തേക്ക് കയറി. അവിടെ കലങ്ങി ചുവന്ന കണ്ണുകളുമായി മരുമകൾക്ക് നിൽപ്പുണ്ടായിരുന്ന