Posts

Showing posts from 2015

വേദനയെ പ്രണയിച്ചവന്‍

   വേദനയാണ് അയാളെ കവി ആക്കിയത്. ആദ്യമായി തൊലി മുറിഞ്ഞു രക്തം പൊടിഞ്ഞപ്പോള്‍ ആ വേദന അയാള്‍ താളുകളില്‍ കുറിച്ച് വെച്ചു . അങ്ങനെ അയാള്‍ ഒരു കവിയായി പരിണമിച്ചു. കാലം അയാളെ ഒരു കാമുകനാക്കിയപ്പോള്‍ പ്രണയ കവിതകള്‍ എഴുതാന്‍ വാക്കുകള്‍ കിട്ടാതെ അയാള്‍ വലഞ്ഞു. പക്ഷെ പ്രണയം തകര്‍ന്നപ്പോള്‍ മഷിയുണങ്ങിയ അയാളുടെ തൂലികക്ക് പിന്നെയും ജീവന്‍ വെച്ചു.    ജീവിതകാലം മുഴുവന്‍ അയാള്‍ വേദനകളെ തിരഞ്ഞു. പുലരിയില്‍ ഭൂമിയെ വിട്ടുപോകാന്‍ മടിച്ചു നില്‍ക്കുന്ന മൂടല്‍മഞ്ഞില്‍ , ഇലകള്‍ക്കിടയിലൂടെ വഴുതി വീഴുന്ന സൂര്യ കിരണങ്ങള്‍ തീര്‍ക്കുന്ന പ്രകാശ ധാരകല്‍ക്കിടയിലൂടെ നടക്കുമ്പോഴും അയാള്‍ വേദനകളെ പ്രണയിച്ചു.    വേദന തിരഞ്ഞുള്ള യാത്രയില്‍ ഒന്നും കണ്ടെത്താനാകാതെ വന്നപ്പോള്‍ ഇല്ലാത്ത വേദന ഉണ്ടെന്നു സങ്കല്‍പിച്ചു അയാള്‍ എഴുത്ത് തുടര്‍ന്ന്. സങ്കല്‍പ്പങ്ങളുടെ ഇരുളടഞ്ഞ പാതയില്‍ അയാള്‍ ഒറ്റയ്ക്ക് നടന്നു. ഒറ്റപ്പെടലിന്റെ വേദന അയാളിലെ കവിയെ ഒരു മെഴുകുതിരി വെളിച്ചത്തിന്റെ പ്രതീക്ഷ നല്‍കി പ്രലോഭിപ്പിച്ചു. ഇരുളില്‍ മഴ പെയുന്ന ഇടനാഴിയില്‍ അകലെ കണ്ട മെഴുതുതിരി വെളിച്ചതുണ്ട് നോക്കി അയാള്‍ മുന്നോട്ടു നീങ്ങി.    ആയാത്ര അയാളെ ഒരു

ബാധ

Image
ഗായത്രി കുട്ടിക്ക് ബാധ കയറി ഒഴിപ്പിക്കാന്‍ പേരുകേട്ട മന്ത്രവാദി എത്തി. എരിയുന്ന തീയും വളയുന്ന വടിയുമായി അയാള്‍ ഉച്ചാടനം തുടങ്ങി. മഞ്ഞ നിറത്തില്‍ മുങ്ങിയ മുറിയുടെ ചുവരില്‍ അവളുടെ അഴിച്ചിട്ട മുടി നിഴലാട്ടം നടത്തി. ഗംഗയെന്നു പേരുള്ള ബാധ മന്ത്രവാദിയെ നോക്കി ഇരുന്നു. ഉച്ചാടനം തുടങ്ങി. ഗംഗ അലമുറയിട്ടു കരഞ്ഞു , ഒഴിഞ്ഞു പോകില്ലെന്ന് വാശി പിടിച്ചു. ഒടുവില്‍ മന്ത്രവാദി ജയിച്ചു. ഗായത്രി മോഹാലസ്യപ്പെട്ടു വീണു. അല്‍പ്പം കഴിഞ്ഞു ഗായത്രി കണ്ണ് തുറന്നു. മുറിയില്‍ അവളും മന്ത്രവാദിയും മാത്രം. പാതി തുറന്ന കണ്ണുകളുമായി തന്നെ നോക്കുന്ന ഗായത്രിയോടു മന്ത്രവാദി പറഞ്ഞു “ ബാധ ഒഴിഞ്ഞു, കണ്ണ് തുറന്നോളൂ “ ഇത് കേട്ട് ഗായത്രികുട്ടി കരച്ചില്‍ തുടങ്ങി. “ അവളെ ഒഴിപ്പിക്കണ്ടായിരുന്നു” അവള്‍ കരഞ്ഞുകൊണ്ട്‌ പറഞ്ഞു. “അത് പാടില്ല കുട്ടി , നിന്റെ മനസും ശരീരവും മറ്റൊരാള്‍ നിയന്ത്രിക്കാന്‍ പാടില്ല.” മന്ത്രവാദി പ്രതിവചിച്ചു. ഗായത്രി അയാളെ നോക്കി. അവള്‍ വിയര്‍ത്തു കുളിച്ചു അവശയായിരുന്നു. ക്ഷീണിച്ച സ്വരത്തില്‍ അവള്‍ അയാളോട് പറഞ്ഞു “അവള്‍ ആയിരുന്നു എന്റെ സ്വാതന്ത്ര്യം. ഗംഗ കൂടെ ഉണ്ടായിരുന്നപ്പോള്‍ എനിക്ക് മുടി

images

PS: No wise man ever said when real life sucks, people end up writing philosophy. But this is not it. Look at it. Now look close. Closer, look closer. What you see? You see it’s an image. An image of wafer thin thickness. The image formed of concepts. The concepts which had been derived by idiotic wise men who find out these concepts from their daily life. As this social animals continued to live like they wish, some sort of revelation comes out time to time. Then this image is formed. Look closer that is a feeble image.  The emotions, ego, pride, love, hate everything is included in that image. But that image can be end up as fumes at any time. That is the pseudo hope that drives men till death. Think about it. Think about silence. Sometimes silence will kill you. But sometimes all you need is some silence. Many dogs have barked about money. The rich said “money is not everything; there are many things which money cannot buy”. The poor said “you (put a suitable abuse word)…

A Proposal

Boy: I like you Girl: what? Boy: what?  I mean….. I like you. It doesn't mean I love you or I want to marry you. Just, I like you. That’s it. Girl: but why? Boy: well… I don’t know. May be I like your kind of girls. Girl: no no, I mean why not? Boy: I don’t get you Girl: why you won’t love me or marry me? Boy: (silence) Then there was complete silence.  They were talking . Rest of the world could see their smiling face.

ഞാന്‍

ഞാന്‍ രാജാവാണ്- എന്റെ സ്വപ്നങ്ങളില്‍. ഞാന്‍ അടിമയാണ് - എന്റെ സ്വപ്നങ്ങളുടെ. 

ലിഫ്റ്റ്‌

ഒരിക്കല്‍ ഒരാള്‍ അമ്പലത്തിന്റെ മുന്നില്‍ നിന്ന്  എന്റെ ബൈക്കില്‍  ലിഫ്റ്റ്‌ ചോദിച്ചു. അയാള്‍ പറഞ്ഞു അയാള്‍ ദൈവം ആണെന്ന്. അടുത്തൊരു പള്ളിയില്‍ വിശ്വാസി പൊന്നും കുരിശു കൊടുക്കുന്ന ചടങ്ങ് ഉണ്ട് അതിനു മുന്നേ അവിടെ എത്തണം. അമ്പലത്തില്‍ എന്താ കാര്യം ? ഞാന്‍ ചോദിച്ചു അവടെ ഒരു പാവം ഭക്തന്‍ ഭഗവാന് സ്വര്‍ണ്ണകിരീടം കാണിക്കയായി കൊടുത്തു പ്രാര്‍ത്ഥിച്ചു.ആ പ്രാര്‍ത്ഥന കേട്ടിട് വരുന്ന വഴിയാ. അയാള്‍ എന്താ പ്രാര്‍ത്ഥിച്ചത്‌ ? അയാളുടെ  പേരിലുള്ള അഴിമതി കേസ് തെളിയല്ലേ എന്ന്. തെളിഞ്ഞില്ലെങ്ങില്‍ അമ്പലം പുതുക്കി പണിയാം എന്ന് അയാള്‍ നേര്ന്നിട്ടുണ്ട്. വഴിയില്‍ ട്രാഫിക്‌ ബ്ലോക്കില്‍ പെട്ട് വണ്ടി നിര്‍ത്തി. ഒരു കുട്ടി ഭിക്ഷ യാചിച്ചു വന്നു. ദൈവം തിരിഞ്ഞു നോക്കിയില്ല. വീണ്ടും വണ്ടി എടുത്തപ്പോള്‍ ദൈവം പറഞ്ഞു “എന്റെ പേരില്‍ വിശുദ്ധ യുദ്ധം  എന്നും പറഞ്ഞു ബോംബു സ്ഫോടനം നടത്തിയപ്പോള്‍ അനാഥനായ കുട്ടിയാണ് . പാവം “ ഇയാള്‍ ദൈവം  തന്നെ ആണോ എന്ന് എനിക്ക് സംശയം ആയി. എന്നെ പറ്റി പറയാന്‍ പറഞ്ഞു. എന്റെ ഇതുവരെ ഉള്ള എല്ലാ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ പറഞ്ഞു. അപ്പോള്‍ മുന്നില്‍ ഒരു ഓട്ടോറിക്ഷ പോകുനുണ്

തിര

Image
അവള്‍ പറഞ്ഞു അവസാനിപ്പിച്ചു. പറഞ്ഞതിന്റെ രത്നച്ചുരുക്കം “നമുക്ക് പിരിയാം” എന്നായിരുന്നു.  അവന്‍ ഒന്നും മിണ്ടിയില്ല. കലര്‍പ്പില്ലാത്ത ഒരു ആണ്‍ പെണ്‍ സൌഹൃദം ,അതിന്റെ മനോഹാരിത, അതിന്റെ വിശാലത , അതെല്ലാമാണ്‌ അവള്‍ അവസനിപിച്ചു പോകുന്നത്. കടല്‍തീരത്തെ പാറക്കൂട്ടതിനു മുകളില്‍ അവര്‍ നിന്നു . അവന്‍ ഓര്‍ത്തു , ഭൂമി ഇവിടെ അവസാനിക്കുന്നു .അതിനപ്പുറം കടലാണ്. അതുപോലെ ഈ സൗഹൃദം ഇവിടെ അവസാനിക്കുന്നു. ശിഷ്ടജീവിതം കടല്‍ പോലെ പറന്നു കിടക്കുന്നു, പക്ഷെ വിജനമാണ്. പ്രണയത്തിന്റെ  പാറ ക്കൂട്ടങ്ങളില്‍  സൗ ഹൃദത്തിന്റെ തിരമാലകള്‍ അടിച്ചു ചിതറുന്നു . പിരിയാനായി അവള്‍ കണ്ടെത്തിയ സ്ഥലം കൊള്ളാം .ചിന്തകള്‍ കാടുകയിര്യപ്പോള്‍ അവന്‍ തിരിച്ചറിഞ്ഞു  വികാരം വിചാരത്തെക്കാള്‍ ചിന്തിപ്പിക്കും .  അവളുടെ കാമുകന് ഈ  സൗഹൃദം  തീരെ ദഹിക്കുന്നില്ല. സംശയം സഹിക്കാന്‍ വയ്യാതെ  അവന്‍ പറഞ്ഞു ഇത് അവസാനിപ്പിക്കാന്‍., താല്പര്യം ഇല്ലാത്തതു ചെയ്യേണ്ടി വരുന്നവന്റെ നിസ്സഹായതയില്‍ അവന്‍ മൌനിയായി. അവള്‍ ചോദിച്ചു “ നീ എന്താ ഒന്നും പറയാത്തത് ?” അവന്‍ നിന്നെ ഉപേക്ഷിക്കില്ല എന്ന് നിനക്ക് ഉറപ്പാണോ .?? അവന്‍ ചോദിച്ചു . “ഒരു ഉറപ്പും ഇല്ല

കാത്തിരിപ്പ്‌

Image
മറ്റാരും കേള്‍ക്കാതെ എന്നോട് മിണ്ടുന്ന എന്നുള്ളില്‍ എനിക്കായ് വിരിഞ്ഞ എന്റെ ഒരു നുള്ള് ജീവനേ...  നിന്നെ മാറോടു ചേര്‍ത്ത് ഒരു കുഞ്ഞുമ്മ നല്ക്കാന്‍ നാളുകള്‍ എണ്ണി ഞാന്‍ കാത്തിരിക്കുന്നു. എനിക്കായ് ശ്വസിക്കുന്ന , നോവ്‌ പേറുന്ന, ഞാന്‍ അനങ്ങുമ്പോള്‍ പുഞ്ചിരിയോടെ കണ്ണ് നനക്കുന്ന, എനിക്കായ് മിടിക്കുന്ന ഹൃദയത്തിന്‍ ഉടമയെ കാണുവാന്‍ കണ്ണ് വിടരുന്ന നേരത്തിനായ് ഞാന്‍ കാത്തിരിക്കുന്നു. 

ഇതൊരു കഥയല്ല

മഴ... നല്ല മഴ  ഒരു ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി  ഇട്ടിരിക്കുന്ന കാര്‍.  അതിനുള്ളില്‍ ഒരു സുന്ദരിയായ പെണ്ണ്. കൂട്ടിനു ഒരു കുപ്പി മുന്തിയ ഇനം മദ്യവും..  സമയം കടന്നു പോയ്കൊണ്ടിരുന്നു. പെയ്തിറങ്ങി ചില്ലിലൂടെ ഒലിച്ചിറങ്ങി മണ്ണില്‍ താളമിടുന്ന മഴത്തുള്ളികളെ കണ്ടു അവള്‍ക്കു  മതിയായിരുന്നില്ല പക്ഷെ മഴ അവസാനിച്ചിരുന്നു. അതുകൊണ്ട് അവള്‍ കാര്‍ ഓടിച്ചു പോയി.  ആരോ പറഞ്ഞിട്ടുണ്ട് “നിങ്ങള്‍ എന്ത് ചിന്തിക്കുന്നോ അതാണ് നിങ്ങള്‍ “ 

പ്രണയാനന്തരം

Image
അവള്‍ അവനെ വിളിക്കാന്‍  ഫോണ്‍ കയ്യില്‍ എടുത്തു. വിവാഹശേഷം ആദ്യമായി അവനോടു സംസാരിക്കാന്‍ ഒരുങ്ങുമ്പോള്‍ ഭൂതകാലത്തിന്റെ തിരശീലയില്‍ ദ്രിശ്യങ്ങളും ശബ്ദങ്ങളും തെളിഞ്ഞു വന്നു. അവള്‍ പറഞ്ഞു “ നീ എന്താ കോള്‍  എടുക്കാന്‍ വൈകിയേ ? നിന്നെ കാണാതെ നിന്നോട് മിണ്ടാതെ എനിക്ക് ഒരു നിമിഷം പോലും കഴിയാന്‍ പറ്റുന്നില്ല. ശ്വാസം മുട്ടുന്ന പോലെ തോന്നും” അവന്റെ കയ്യില്‍ കെട്ടിപിടിച്ചു തോളില്‍ ചാരി ഇരുന്നു അവള്‍ പറഞ്ഞു” എന്നും ഇതുപോലെ നിന്നോട് ചേര്‍ന്നു ഇരിക്കണം മരികുന്നത് വരെ. നീ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല”           ഫോണ്‍ റിംഗ് ചെയ്തുകൊണ്ടിരുന്നു. അവളുടെ വിവാഹത്തിന് ശേഷം അവന്‍ ജോലിക്കൊന്നും പോകാതെ വീട്ടില്‍ അടച്ചു ഇരിക്കയായിരുന്നു എന്ന് അവള്‍ അറിഞ്ഞിരുന്നു. അവസാനം അറിഞ്ഞതു  അവന്‍ താടിയും മുടിയും വളര്‍ത്തി എങ്ങോട്ടെന്നില്ലാതെ അലയുകയാണ്  എന്നാണ്. അവന്റെ വീട്ടുകാര്‍ അവനെ ഉപദേശിച്ചു മടുത്തു എന്ന്. അവനെ പറഞ്ഞു പഠിപ്പിക്കാന്‍ ജീവിതത്തിന്റെ കുറെ തത്ത്വശാസ്ത്ര വചനങ്ങളും അവളുടെ ഇപോഴത്തെ മനോഹര ജീവിതത്തെ കുറിച്ചുള്ള വര്‍ണനകളും കരുതി വെച്ചിട്ടാണ് അവള്‍ അവനെ വിളിക്കുന്നത്‌.           പെട്ടന്ന് അ

ഒരു ചാക്ക് വിശ്വാസം

വിവാഹം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞു. ഒരു ഇണയെ  കിട്ടിയ പുതുമോടിയില്‍ സന്തോഷത്തോടെ ഉള്ള ജീവിതം. ഒരുനാള്‍ അവളെയും കൂട്ടി ഒരു നല്ല ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയി. അപ്പോഴുണ്ട് ഒരു പെണ്ണ് വരുന്നു. അവള്‍ പറഞ്ഞു അവള്‍ എന്റെ പൂര്‍വ കാമുകി ആണെന്ന്. അവളെ ഞാന്‍ പറഞ്ഞു പറ്റിച്ചു എന്ന്. ഓര്‍മയില്‍  എങ്ങും ഇങ്ങനെ ഒരു മുഖമോ പേരോ ഇല്ല. ഇത് നുണയാണെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. വന്നവള്‍ അപ്പൊ തുടങ്ങി നെഞ്ഞത്തടിയും നിലവിളിയും. ആള് കൂടി. നിരാലംബയായ ഒരു പെണ്‍കുട്ടിക്ക് ഒരു പ്രശ്നം വരുമ്പോ ഇടപെടാതെ പറ്റോ.? പലരും പല അഭിപ്രായങ്ങളും പറഞ്ഞു തുടങ്ങി. ഞാന്‍ എന്റെ ഭാര്യയെ നോക്കി. ഒരു പിന്തുണയ്ക്ക്‌.   അവള്‍ എന്നെ വിശ്വസികുന്നില്ല. നിങ്ങള്ക്ക് വേറെ പ്രേമം ഉണ്ടായിരുന്നല്ലേ ?? എന്നെ പറഞ്ഞു പറ്റിച്ചു എന്നൊക്കെ അവളും പുലമ്പുന്നു. വന്നവളെകാള്‍ കഷ്ടമാണ് ഇവള്‍. ഇവളുടെ ശകാരം അതിരുവിട്ടപ്പോള്‍ എന്റെ എന്റെ നിയന്ത്രണം വിട്ടു. “ നിര്ത്തെടി , നീ വല്യ ശീലാവതി ഒന്നും അവണ്ട ” എന്നാണ് അലറാന്‍ തോന്നി , പക്ഷെ അത് ഞാന്‍ വിഴുങ്ങി. ശാന്തമായി ഞാന്‍ പറഞ്ഞു. “ നിന്‍റെ കോളേജിലെ കഥകളൊക്കെ എനിക്ക് അറിയാം. അതുകൊണ്ട് ഓവര്‍ ആക്കണ്

ഈയാംപാറ്റകള്‍

Image
    യാത്ര തുടര്‍ന്നുകൊണ്ടേ ഇരുന്നു. ആ ഇരുച്ചക്രത്തിന്മേല്‍ രണ്ട് ഇരുകാലികള്‍. ഞാനും അവനും.     പ്രകൃതിയെ വല്ലാതെ സ്നേഹിച്ചാല്‍ തോന്നും മനോഹരമായ ഒരു പെയിന്റിങ്ങില്‍ സെല്ലോ ടേപ്പ് തലങ്ങനെയും വിലങ്ങനെയും ഒട്ടിച്ചപോലെ ആണ് ഈ റോഡുകള്‍ എന്ന്. അത് പ്രകൃതിയുടെ ഭംഗി കളയും. പക്ഷെ ഒരു സുന്ദരിയുടെ വടിവുകള്‍ പോലെ ഈ മലന്ചെരിവിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡു ഭംഗിയുള്ളതാണ് - ഈ യാത്രയും.    ഞാന്‍ ഹെഡ് ലൈറ്റ് ലേക്ക് നോക്കി. മൂടല്‍മഞ്ഞിനെ കുത്തി പിളര്‍ക്കാന്‍ എന്നോണം അതിന്റെ വെളിച്ചം കൂര്‍ത്ത കുന്തം പോലെ നീണ്ടു നില്‍ക്കുന്നു. പെട്ടന്ന് വണ്ടി എവിടെയോ തട്ടി. കുറെ ശബ്ദങ്ങള്‍. നിലത്തു വീഴുന്നു. ദേഹം ഇടിക്കുന്നു. ഉരയുന്നു, ഉരുളുന്നു. കണ്ണില്‍ ഇരുട്ട് നിറഞ്ഞു. കുറെ കഴിഞ്ഞു എന്ന് തോന്നുന്നു. കണ്ണ് തുറന്നു നോക്കി. അവന്‍ അടുത്ത് കിടപുണ്ട്. ചുറ്റും മഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ മൂടി നില്‍ക്കുന്നു . ഞാന്‍ അവനെ വിളിച്ചു.അവന്‍ ഉണര്‍ന്നു.    ഞങ്ങള്‍ എഴുന്നേറ്റു നിന്നു. രണ്ട് വെളിച്ചത്തിന്റെ പൊട്ടുകള്‍  കൈ കോര്‍ത്ത്‌ പിടിച്ചു ഞങ്ങള്‍ക്കടുതെതി. ആ വാഹനം നിന്നു .അതില്‍ നിന്ന് രണ്ട് പേര്‍ ഇറങ്ങി. നെറ്റിയ

രാക്കാഴ്ച

മാനത്ത് മേയുന്ന ചെമ്മരിയാടിന്‍ കൂട്ടം. ഒരു കോണില്‍ ഇടയന്റെ കയ്യിലെ എരിയുന്ന റാന്തലും.

സത്യ കഥ

Image
കുറെ നേരം കാത്തിരുന്നു. കവിത വന്നില്ല. കാത്തിരുന്നു പേനക്ക് മുഷിഞ്ഞു. പേന ചോദിച്ചു " നിനക്കൊരു കഥ എഴുതികൂടെ ?" കഥയെങ്ങില്‍ കഥ . അങ്ങനെ കഥക്കായി കാത്തിരുന്നു. കഥ വരാന്‍  തുടങ്ങി. കഥ അങ്ങനെ വന്നുകൊണ്ടിരിക്കെ താഴേക്ക്‌ നോക്കി . അതാ പേന നിശ്ചലമായി കടലാസിനുമേല്‍ കിടക്കുന്നു. " എന്ത് പറ്റി?" കഥ പേനയോടു ചോദിച്ചു . പേന ദേഷ്യത്തോടെ " അങ്ങോട്ട്‌ നോക്ക് " കഥ നോക്കി. അവിടെ കവി ഫേസ് ബുക്ക്‌  തുറന്നു അതും നോക്കി ഇരിക്കുന്നു. കുറെ താഴേക്ക്‌ ഉരുട്ടുന്നു , പിന്നെ വീണ്ടും മേലോട്ട് ഉരുട്ടുന്നു . അതിനിടയില്‍ ഫോണില്‍ ശബ്ദ കുമിളകള്‍ പൊട്ടുന്നു. വാട്സ് ആപ്പ് ചാറ്റുകള്‍ വന്നു നിറയുന്നതാണ്. കവി മൊബൈല്‍ എടുക്കുന്നു അതിനെ തടവുന്നു , അതിലിട്ട് കുത്തുന്നു. കുറെ നേരം കഴിഞ്ഞപ്പോള്‍ ഫേസ് ബുക്ക്‌  അടച്ച് മൊബൈല്‍ താഴെ വെച്ചു. കഥ അവിടെ കാത്തു നില്പുണ്ടായിരുന്നു , പേനയും ഒരു സ്പര്‍ശനത്തിനായി കൊതിച്ചു തളര്‍ന്നു കിടക്കുന്നു. പെട്ടന്ന് കവി ഹെഡ് സെറ്റ് എടുത്തു മൊബൈലില്‍ കുത്തുന്നു മറ്റേ അറ്റം ചെവിയില്‍ കുത്തി വെക്കുന്നു . കാമുകിയെ വിളിക്കുന്നു , മുറിയില്‍ അന്ധകാരം . പേനക്ക് തിരസ്ക്ക